sukhamaanente dhukham Malayalam poeem

>> Thursday, August 4, 2011

sukhamaanente dhukham

നിതാന്ധമായ സ്വപ്ന സാഫല്യത്തിന് -
കാതോര്ത്തിരിക്കുന്നോരെ ഇതാനെന്റ്റെ ദുഖം
പൈതൃകം എന്നെ വലിചെറി ഞ്ഞെങ്കില്‍...
ദൈവങ്ങള്‍ ‍എന്നെ വെറുത്തിരുന്നെങ്കില്‍
പെറ്റമ്മ പ്രാകി ശപിച്ചിരുന്നെങ്കില്‍
വീഥികള്‍ മുന്നില്‍ അടഞ്ഞിരുന്നെങ്കില്‍
കാലം പുറകെ ഇഴഞ്ഞിരുന്നെങ്കില്‍
ഇരുട്ടില്‍ തപ്പി തടഞ്ഞിരുന്നെങ്കില്‍
മനസ്സില്‍ ഓര്‍മ മറഞ്ഞിരുന്നെങ്കില്‍
യാമം ഒന്നായി നിലച്ചിരുന്നെങ്കില്‍
സ്നേഹങ്ങള്‍ എന്നെ പഴിച്ചിരുന്നെങ്കില്‍
കുറ്റങ്ങള്‍ എന്നില്‍ നിറഞ്ഞിരുന്നെങ്കില്‍
സാത്യങ്ങള്‍ എല്ലാം കറുത്തിരുന്നെങ്കില്‍
വന്ധങ്ങള്‍ എല്ലാം തകര്‍ന്നിരുന്നെങ്കില്‍
മുള്ളുകള്‍ ദേഹം പുണര്‍ന്നിരുന്നെങ്കില്‍



മാറ്റാമിള്ലാത്ത ദുഖ സുഖം

Read more...

ഇനിയൊരു ബാല്യമെനിക്കുണ്ടയെങ്കില്‍ Malyalam poem

സുന്ദരിയായൊരു വിഷുക്കാലമേ!
കണികൊന്നപ്പൂക്കള്‍ തന്‍കാലമേ
എന്‍മനോവടിയിലും നീ മഞ്ഞ
പൂക്കളുതിര്‍ക്കുന്നു മനോഹരിയായ്‌

വിടര്‍ന്ന കണ്ണുകളില്‍ കൗതുകമായ്
നീയെത്തവേ എന്‍റെ സായാഹ്നങ്ങള്‍
എത്രയോ സുന്ദരതരളിതമാകുന്നു!
മനോഹരിയത് നീ അറിയുന്നുവോ

നിറഞ്ഞു പൂക്കുമീ ഭൂവില്‍ നിന്നൊടൊ
തുല്ലസിക്കാന്‍ എന്തൊരു രസമാണെന്നോ!
കിളിപ്പാട്ട് കേള്‍ക്കാനീ മാവിന്‍ തണലില്‍
ഞാന്‍ വന്നിരിക്കുമീ വിഷുക്കാലനാളില്‍

ബാല്യം നല്കാഞ്ഞ തൊക്കെയും ഞാന്‍
സാകൂതം കണ്ടു നിറക്കുന്നെന്‍കണ്‍കളില്‍
ഉണ്ണികള്‍തന്‍ കലപില കേള്‍ക്കുമീമര
ചോട്ടിലെന്‍ ബാല്യവും തേങ്ങുന്നപ്പോള്‍

സുന്ദരിയായൊരു വിഷുക്കാലമേ!
കണിക്കൊന്ന പൂക്കള്‍ തന്‍കാലമേ!
നീന്നോടോത്തുല്ലസിച്ചു മനംനിറയ്ക്കാന്‍
ഇനിയൊരു ബാല്യമെനിക്കുണ്ടയെങ്കില്‍ 
 
_________________

എഴുതിയതെല്ലാം ജലരേഖകളായ്
നിനച്ചതെല്ലാം പഴ്കിനാവുകളായ്
ഓര്‍മ്മകളില്‍ വൈകൃതങ്ങളായ്
പിന്‍വിളിച്ചെന്നെ ചിറികോട്ടുന്നു

കണ്ടതെല്ലാം പേക്കിനാവുകളായ്
കാണിച്ചതെല്ലാം അബദ്ധങ്ങളായ്‌
കാത്തിരുന്നതെല്ലാം നോവുകളായ്
എന്നില്‍ സംഹാരതാണ്ടാവമാടുന്നു

പറഞ്ഞതെല്ലാം വ്യര്‍തമായ്
കരുതിയതെല്ലാം പരിഹാസ്യമായ്‌
എന്‍ ചുവടുകളെ പിന്തുടര്‍ന്നെവം
കരുണയില്ലാത്ത മുള്‍വീഥിയാകുന്നു

നിദ്രകള്‍ പല്ലിളി ചെന്നോടടുക്കുമ്പോള്‍
മിഴികള്‍ നിറഞ്ഞോഴുകിയകറ്റുന്നു
എന്തിനീ വിജനമാം വീഥിയില്‍
സ്നേഹപ്പൂക്കള്‍ വിതറി നീവന്നു.....

Read more...

പാവം മനസ് Mlayalam poem

ഒരു പളുങ്കു പാത്രം
കണ്ണാടിപളുങ്കു പാത്രം
പുറമേ നിന്ന് നോക്കുമ്പോളും കാണാം
അതില്‍ നിറയെ ശലഭങ്ങളാണ്,
പൂക്കളും, സ്വപ്നങ്ങളുടെ നനുത്ത
സ്നേഹത്തിന്‍ ഗന്ധം ഉണങ്ങിയപൂക്കളുടെ
വാടപോലെ ..
മനസെന്ന പളുങ്കുപാത്രം
ഉള്ളകതെക്കു കടന്നപ്പോള്‍ അവിടെ
കത്തിയുരുകുന്നൊരു നാളം..
അതിനു മാത്രംതീയുടെ കത്തിക്കയറുന്ന
നിറം...
ഹൃദയം ആയിരുന്നു വില്ലന്‍
സ്നേഹം കത്തിച്ചു വെച്ച
വില്ലന്‍..പാവം മനസ് 
 
____________________
മുറ്റത്തെ മഞ്ചാടി ചോട്ടില്‍
തുള്ളിക്കളിക്കണതാരോ ?
പൊന്നുമ്മ നല്‍കണ കാറ്റാണോ?
മിന്നി തിളങ്ങും മിനുങ്ങാണോ?
കിന്നാരം ചൊല്ലുമീ തുമ്പിപെണ്ണോ?
ഇല്ലത്തെ ചെല്ലമ്മേടുണ്ണിയാണോ ?
അല്ലെന്നു ചൊല്ലുന്നോരീമനമേ
ആരെന്നു ചൊല്ലുമോ നീ മനമേ ?
മഞ്ചാടിചോട്ടിലീ തുള്ളിക്കളിക്കും
കഥകള്‍ പറയണ, മിഴികള്‍ തുളുമ്പണ
മുത്തുകിലുങ്ങു മോരായിരമോര്‍മ്മകളാണേ..
ഓര്‍മ്മകളാണേ ...

Read more...

ഇടം തേടിയവരോട്.... Malayalam poem

ഇടം തേടിയവരോട്....

------------------------------
പ്രണയം ചത്തൊരു
പാതിരാ നേരത്താണ്
നീയെന്നില്‍,
മാറ്റത്തിന്റെ കനലുകള്‍
വിതറിയത്.

ഉറഞ്ഞ മനസ്സിലെ
ശൈത്യ ചിന്തകളില്‍
വിപ്ലവം
എന്നേ അണ മുറിഞ്ഞിരുന്നു..,
മരണം പോലെ..

നിന്‍റെ തോള്‍സഞ്ചിയിലെ വരണ്ട സന്ധ്യകള്‍..
ദന്തേവാഡയുടെ ചുവന്ന ചിരി..
തിരുനെല്ലിയിലെ മരണ മുഴക്കം..
ചുവരില്‍,
ഇതളരഞ്ഞൊരു ബൊളീവിയന്‍ പുഷ്പ്പം..

സൂര്യജ്ജ്വാലകളുടെ
പടിഞ്ഞാറന്‍ ചിതയില്‍
പുതു വസന്തം ചൂടിയ
മുല്ല പൂക്കള്‍..

വിപ്ലവ ലഹരിയുടെ മദ ഗന്ധം..

നിന്‍റെ കണ്ണിനു കാഴ്ചയും,
നിന്‍റെ കാതിനു കേള്‍വിയും,
മൂക്കുകള്‍ക്കിവിടെ ഗന്ധവും നഷ്ട്ടപെട്ടിരിക്കുന്നു..


സന്യാല്‍..,
നീയും
വഴി തെറ്റിയ
ഇടയന്‍..

-------------------------------------------(മനു നെല്ലായ)

Read more...

വര്‍ഷ മേഘങ്ങള്‍ Malayalam poem

വര്‍ഷ മേഘങ്ങള്‍

------------------------------------
ഇന്നലെ പെയ്ത
വറുതികള്‍, കണ്ണീരിന്‍
ഉപ്പുമേഘങ്ങള്‍, ദാരിദ്രത്തിന്‍
ബലിച്ചോറുകള്‍, വര്‍ഷകാല കാറ്റിന്‍
വിശപ്പ്‌, സുതാര്യതയുടെ
മേല്‍ക്കൂര, തുള വീണ
സ്വപ്‌നങ്ങള്‍,
ഇറ്റുവീണ മഴനൂലുകള്‍..
ഞെട്ടിയുണര്‍ന്ന
നഷ്ട്ടബാല്യം.

* * * * *

മഴമേഘങ്ങളുടെ
രാവിരുന്നുകള്‍, ഭാര്യ;
ശിലയിലെ പിളര്‍പ്പ്,
യൂറോപ്പ്യന്‍ സൌരഭ്യങ്ങളുടെ
തുലാവര്‍ഷ കാറ്റ്, അരക്കെട്ടിലെ
തീനാളം.

മിഴികളിലെ മഴതുള്ളി കാന്താരങ്ങളില്‍
പെയ്തൊടുങ്ങാത്ത
കാമത്തിന്‍
മദ ഗന്ധം.

* * * * *

കര്‍ക്കടവാവില്‍,
നിളയുടെ മാറില്‍,
കൊത്തുന്ന ബലിച്ചോറില്‍,
അച്ഛന്‍റെ ശേഷിപ്പുകള്‍.

അമ്മയുടെ
കണ്ണീര്‍ വര്‍ഷം.

മുണ്ടിന്‍ കോന്തലയില്‍ തൂങ്ങി,
നനഞ്ഞ്.,
ഒന്നുമറിയാതെ..

* * * * *

ജാനിസ്..,
നിന്‍റെ ഗര്‍ഭാഗ്നിയില്‍
എന്‍റെ പ്രാണന്‍ പെയ്തു തോരും വരെ,
നീ ഉര്‍വ്വരയാം ഭൂമി..

രതിമൂര്‍ച്ചകളുടെ
കൊടും നാദ വിസ്ഫോടനങ്ങളില്‍-
ഒരു കൊള്ളിയാന്‍ മേഘം.

ഒരു തുണ്ട് സ്വപ്നം.

അണു ഭേദനങ്ങളുടെ 'ജി - സ്പോട്ട് ' ...
കുന്തിരിക്കം
പുകയുന്ന ഓര്‍മകളില്‍,
നമ്മളില്‍ തളര്‍ന്നു തോര്‍ന്ന
ഒരു മഴ.

ജാനിസ്,
മഴ പോലെ നനവാണ് നീ..
സല്‍മയും ,മീരയും
നീയായിരുന്നു..
നാം മഴയായിരുന്നു..
ഓ, മഴയായിരുന്നു..

* * * * *

ലഹരിയുടെ
ഉരഗ ഹസ്തങ്ങള്‍
തലച്ചോറ് പിളര്‍ത്തുന്നു.
നുരയുന്ന നീര്‍ക്കുമിളയില്‍
സ്വപ്നങ്ങള്‍ പെയ്യുന്നു..
ഓര്‍മകളുടെ
ചാമ്പല്‍ കൂനയില്‍
ഒരു രാസ്നാദി പൊടിയുടെ
തലോടല്‍..
അമൃതം..
വാത്സല്യം..

* * * * *

ഉണരാത്ത
നിദ്രകളുടെ
കുഴിമാടം തുരന്ന്,
ഗുല്‍ മോഹറിന്‍
നാഡീ വേരുകള്‍..

ഹൃദയം തുളച്ച്‌
സിരകളായ് പടരുന്ന
ഒരു കിനാവള്ളി.

മേനി മൂടിയ
നനഞ്ഞ മണ്ണിനും ,
നരച്ച ആകാശത്തിനുമിടയില്‍,
കരിഞ്ഞ
പുഷപ്പ ചക്രം..

നെടുവീര്‍പ്പിന്റെ
വര്‍ഷ ബാഷ്പ്പം.

കല്ലറക്കുള്ളിലെ
വെറും
സ്വപ്നം.

------------------------------------(മനു നെല്ലായ)

Read more...

കലി ഉണരും കാലം Malayalam poem

കലി ഉണരും കാലം.

---------------------------------

സ്വപ്നങ്ങളില്‍
നിദ്ര നരക്കുന്നത്
കലി ഉണരും കാലത്താണ്.

കെട്ട സ്വപ്‌നങ്ങള്‍
ഏതു കാലത്തിന്റെ
തെറ്റാണ്?

തര്‍പ്പണം ചെയ്ത
ചിന്തകളില്‍
കാക്കകള്‍ കൂട്ടമായ്‌
പിതൃക്കളെ കൊത്തി തിന്നുന്നു.

ഒരു സ്ഥിതി സമത്വത്തിന്‍
സിദ്ധാന്ത ഭൂതം
കന്യാ മറിയത്തെ
വൈരുദ്ധ്യാത്മകമായി
ഭോഗിക്കുന്നു.

അടുത്ത പുത്രന്റെ
ബലി തേടി
പിശാചു
കുരിശു ചുമന്നു
കരയുന്നു.

കാശിയിലെ വേശ്യകളെ
പ്രാപിച്ച
ബുദ്ധന്റെ ചിരിയില്‍
അനേകം അണുനാദം
പുകയെടുക്കുന്നു.

വിശുദ്ധ പോരിലെ
കരിഞ്ഞ മാംസത്തിന്‍ ചൂടില്‍,
കുനിഞ്ഞിരുന്ന്,
അന്ത്യ പ്രവാചകന്‍
പുതിയ വചനങ്ങള്‍
കുറിക്കുന്നു.

ശ്രുതികളും, സ്മൃതികളും
വാള്‍മുന ഒഴുക്കിയ
ചോരച്ചാലില്‍ മുങ്ങി
''നേതി,നേതി' മുഴക്കുന്നു.

നേരിന്‍റെ
കാഷായ വസ്ത്രങ്ങള്‍
വേശ്യയുടെ മാറ്റതുണികളായ്‌
ഉപേക്ഷിക്കപെടുന്നു.

ന്യായവിധിയുടെ കല്‍തുറങ്കില്‍,
ഒരു വൃദ്ധ ന്യായാധിപന്‍
ചങ്ങലക്കണ്ണികളാല്‍
സ്വയം
ബന്ധിക്കപ്പെട്ടിരിക്കുന്നു.

ഒരു പഴകിയ
പാര്‍ലമെന്‍ന്‍റെറി ഖദറിനാല്‍,
കൊലക്കളത്തിലെ
അവസാന ജഡവും
പുതക്കപെടുന്നു.

ഹാ..കാലമേ!
ഞാനെന്നെ ഞാന്‍ ,
ഇന്നിന്‍റെ പുരുഷന്‍ .,
സംഗ പുരുഷന്‍ ..,
സര്‍വ്വ സംഗ പരിത്യാഗി!

(വിതുരയിലും, സൂര്യനെല്ലിയിലും ഒരു പതിഞ്ഞ തേങ്ങല്‍ ഇനിയും ഒറ്റപെടുന്നു.)

ഇതു ഇന്നിന്‍റെ ബലിദാനം.

നേരിന്‍റെ നാഴികമണി
ഇടറും നേരം,
കലണ്ടറിന്‍ കരിവണ്ടുകള്‍
വീണടിയും സമയം,
ഈ കെട്ട കാലത്തിന്‍ ബലിക്കല്ലില്‍
ഞാനെന്‍റെ ഹൃദയം രണ്ടായ്‌ കണ്ടിക്കുന്നു.

മുന്‍പേ വന്നവര്‍.,
പിന്‍പേ പോയവര്‍.,
നെഞ്ചും പിളര്‍ന്നു വളര്‍ന്നവര്‍..

തെറ്റിലെ ശരി,
ശരിയിലെ തെറ്റ്.
കാലമെന്ന ശരി ,
കാലമെന്ന തെറ്റ്.

ഞാനിന്നു
ഏതു തെറ്റിലെ
വലിയ ശരിയാണ്?

----------------------------------(മനു നെല്ലായ)

Read more...

തടവുകാരി Malayalam poem

തടവുകാരി.

-------------------------
പകലിന്‍ വിചാരണ.
വസന്തം വിരിച്ച
രക്ത പുഷ്പ്പങ്ങള്‍.
അന്ത്യ വിധി ഇവിടെ
ഇര തേടുന്നു.
എല്ലുറക്കാത്ത കന്യകയെ
ഭോഗിച്ച
വൃദ്ധന്‍റെ കാമം പോലെ.

ഒരു പോസ്റ്റ്‌ മോര്‍ട്ടത്തിന്‍
പുഞ്ചിരിയുമായ്‌
നീതി ദേവത.
ഉറച്ച കയ്യാല്‍
നീട്ടിയ തുലാസില്‍
തെളിവുകളുടെ തുലാഭാരം.

നീതി നിക്ഷേധത്തിന്റെ
പേക്കാഴ്ച്ചകളില്‍
കണ്ണുകള്‍ മൂടിയിരുന്നു.

ചെവി തുളച്ച്‌,
കരള്‍ പറിച്ച്‌,
കൊടും നാദങ്ങള്‍..
വാദം.. പ്രതിവാദം..
ഇഴയുന്ന വാക്കുകളുടെ,
നിഴല്‍ കൂത്തുകള്‍.
ചൂണ്ടുന്ന വിരല്‍ തുമ്പുകള്‍..
ഇവള്‍, ഇന്നിന്‍റെ കുറ്റവാളി!
നേരിന്‍റെ കൊടും പാതി..

താളുകള്‍ മറിയുന്നു.
വിധി ന്യായം-
പേന തുമ്പിലൂടെ
കുത്തിയൊലിക്കുന്നു.

ചെങ്കല്‍ സൌധത്തിനപ്പുറം ,
നരച്ച ആകാശത്തോളം
പൂവിട്ട ആശയങ്ങള്‍..
ശ്മശാന ഗന്ധം പേറി
ശവം നാറി പൂക്കളും..

ഒരു ചൂളം വിളിക്കും,
റെയില്‍ പാളത്തിനും ഇടയില്‍ ,
ചീറ്റി തെറിച്ച
ചോരതുള്ളികളാല്‍
അവള്‍ കവിത കുറിക്കുമെന്ന്
ആരറിഞ്ഞു.?

-----------------------------( മനു നെല്ലായ)

Read more...

സഖാവേ, ആറടി മുന്നോട്ട് Malayalam poem

സഖാവേ, ആറടി മുന്നോട്ട്..

----------------------------
സഖാവേ, നമുക്കിന്നു-
കാറുണ്ട്, വീടുണ്ട്,
നക്ഷത്ര ക്ലബ്ബിലെ-
ബന്ധുത്വമേറുണ്ട്.

കൊടികളായ്, അണികളായ്
പാര്‍ട്ടി വളര്‍ത്തുവാന്‍ -
നെഞ്ചത്ത്‌ വീറുണ്ട്;
സ്വപ്നങ്ങളേറുണ്ട്.

മൂവന്തി ചോപ്പിന്റെ,
ശോഭയില്‍ കണ്ണഞ്ചി-
യൌവനം വിഴുപ്പായ്
എറിഞ്ഞവര്‍ ഇവരുണ്ട്.

പുലരി തേടി പോയി-
ചോര ചീറ്റി ചത്ത ,
രക്തഹാരം തൂങ്ങാന്‍
ചിത്രങ്ങളേറുണ്ട്.

പുതു വിപ്ലവത്തിന്റെ
ലഹരിയില്‍, മദിരയില്‍-
അപ്പുറം കാണാത്ത
ശാസ്ത്രങ്ങളേറുണ്ട്.

'മാര്‍ക്സിന്റെ' സ്വപ്നങ്ങള്‍
കെട്ടി പടുക്കുവാന്‍-
ഇഞ്ചിന്ജായ് പൊങ്ങുന്ന,
മന്ദിരമേറുണ്ട്.

പാര്‍ട്ടി സൌധങ്ങളില്‍ ,
'മൂലധന'മില്ലേലും-
ശീതള മുറികളില്‍,
സൌരഭ്യമേറുണ്ട്.

വികസന വീഥിയില്‍
മഴു വീണു അടിയുന്ന,
ചെഞ്ചോര പൂക്കുന്ന
ഗുല്‍മോഹര്‍ മരമുണ്ട്.

സഖാവേ, നമുക്കിന്നു
കാറുണ്ട്, വീടുണ്ട്-
പാര്‍ട്ടി വളര്‍ത്തുവാന്‍
ബക്കറ്റു പിരിവുണ്ട്.!

----------------------------( മനു നെല്ലായ)

Read more...

പ്രവാചകന്‍റെ നിലവിളി Malayalam poem

പ്രവാചകന്‍റെ നിലവിളി.

----------------------------

കാലം,
ഒരു ശൂന്യ ഗര്‍ത്തത്തിന്റെ
ദൂര വേഗങ്ങളില്‍
കൊള്ളിയാന്‍ മിന്നുമ്പോള്‍
ഞാന്‍
ജനിയാണ്.,
മൃതിയാണ്‌.,
രതിയുമാണ്.

ഈ നിമിഷം,
പാതിയടഞ്ഞ
നിന്‍റെ മിഴികളില്‍,
ചൊടികളില്‍., മുലകളില്‍..
അരക്കെട്ടിലെ തീ നാളങ്ങളില്‍.,
ഞാനെന്‍റെ യൌവനം
കുടഞ്ഞിടും നേരം
നീയെനിക്ക് പ്രണയമാണ്‌.
പ്രാണനും.

---------------------------( മനു നെല്ലായ)

Read more...

Popular Posts

Category list

Category List

Category List

  © Blogger templates Palm by Ourblogtemplates.com 2008

Back to TOP